Wednesday 7 December 2016

എന്നിലേക്കൊരു മടക്കം

രാത്രിമഴ തോർന്നു
ഒരു പുതിയ യാമവും ഉണർന്നു പുതുനിശാഗന്ധി തൻ സുഗന്ധം പടർന്നൊഴുകുമി രാത്രിയും കഴിഞ്ഞു രാത്രിതൻ ഇരുളിനെ പകുത്തു
പ്രഭാതവും വരികയായി
മഴയിൽ കുതിർന്ന മണ്ണിലിന്ന് ഏകയായി
ഞാൻ നിൽക്കയായി
ആശങ്ക തൻ കൂരിരുൾ അർക്കാരശ്മിയാൽ പൊലിഞ്ഞു പോയി
പ്രതീക്ഷ തൻ നവ്യാനുഭൂതി എന്നുള്ളിലായി നിറച്ചുകൊണ്ടു വസന്തവും ഭൂജാതയായി
മാറിവരുന്ന ഋതുകൾക്കൊപ്പം എൻ
സ്വപ്നവും വിടരുകയായി
കണ്ണുനീരിൽ കുതിർന്നിരുന്നയെൻ ഭൂതകലാമിന്നകലെയായി
വിശ്വാസത്തിൻ ശിശിരവും വാസന്തവും
ഇന്നെനിക്കു തോഴരായി
തളരുകില്ലിനിയൊരികലും ആത്മധൈര്യമെനിക് കുടപിടിക്കും...

വിശ്വാസം

സ്വപ്നങ്ങളെ തേടിയുള്ള യാത്രക്കിടയിൽ നഷ്ടപ്പെടുതുന്നത് അസ്വദിക്കമായിരുന്ന ഒരു ജീവിതമാണ്. എന്തിനൊക്കെയോ വേണ്ടിയുള്ള കഷ്ടപ്പാടിനിടയിൽ പൊലിഞ്ഞു പോകുന്നത് നമുക്കു വേണ്ടി ജീവിച്ചിരുന്നവരുടെ പ്രതീക്ഷകളാണ്. തിരിച്ചു കിട്ടാത്ത കോടാനുകോടി നിമിഷങ്ങൾ വ്യർദ്ധമാക്കിക്കളയുന്നപോലെ...
  നാളെയുണ്ടാകുമെന്ന പ്രതീക്ഷയില്ലാഞ്ഞിട്ടു കൂടി നാം ജീവികുന്നില്ലേ.. വീണ്ടും കാണുമെന്ന് ഉറപ്പില്ലാഞ്ഞിട്ടുകൂടി വീണ്ടും കാണാം എന്നു പറയുന്നില്ലേ. ഇതുപോലെ ആണ് ഓരോ നിമിഷവും. അനിശ്ചിതത്വത്തിൽ കഴിയുമ്പോളും നമ്മുടെ ഉള്ളിനുളിൽ ഉറങ്ങിക്കിടക്കുന്ന പ്രതീക്ഷയുടെ നറുങ് വെളിച്ചം ഒരു വഴികാട്ടിയായി നിൽക്കുന്നു.
  പുതിയ തുടക്കം കുറിക്കാൻ പാഴാക്കിയ നിമിഷങ്ങളുടെ കണെക്കെടുപ്പിന്റെ ആവശ്യമില്ല. പ്രതീക്ഷയാണ് വലുത്. നേടിയെടുക്കാൻ സാധിക്കുമെന്ന വിശ്വാസമാണ് വേണ്ടത്.. അതുണ്ടെങ്കിൽ പിന്നെ എല്ലാം വളരെ ലളിതമാണല്ലോ..

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars