Friday 5 May 2017

ജീവിതത്തിനും മരണത്തിനുമിടയിൽ

കണ്ണുതുറന്നത് ഇരുട്ടിലേക്കാരുന്നു. ഇരുട്ടെന്നുവെച്ച കൂരിരുട്ട്.. വെളിച്ചത്തിന്റെ തരിമ്പ്പോലുമില്ല. ഒറ്റക്കു വല്ലാണ്ട് പേടി തോന്നിയെനിക്. നിക്കുന്ന ഭൂമി പോലും കാണാനില്ല.അനങ്ങാൻ തന്നെ പേടിയാകും എങ്ങാനും വീണുപോയലോ എന്നുള്ള പേടി. അടുത്ത ചുവടുവെയ്കാൻ പോലും ധൈര്യം വന്നില്ല. അടുത്ത ചുവടു നിലത്തുറപ്പിക്കാൻ അവിടെ ഭൂമിയില്ലെങ്കിലോ.
എവിടുന്നൊക്കെയോ ശബ്ദങ്ങൾ കേൾകാം. എവിടുനെന്ന നിശ്ചയമില്ല.
പതിയെ പതിയെ ഇരുളും വെളിച്ചമാകാൻ തുടങ്ങി. വ്യക്തതയില്ലെങ്കിലും ചുറ്റുമുള്ളത് തിരിച്ചറിയാമെന്നായി. അപ്പോളാണ് ശ്രദ്ധിച്ചത് ഞാൻ ഒരു നീണ്ട ഇടനാഴിയിൽ ആണെന്ന്. മുന്നിൽ ഒരു വാതിൽ കണ്ടു പിന്നിലേക്ക് തിരിഞ്ഞപ്പോൾ അവിടെയുമുണ്ട് ഒരെണ്ണം. ആദ്യം കണ്ട വാതിലിനടുത്തെത്തി. ഒന്നു തുറക്കാൻ ഒരു പിടി പോലുമില്ല. പതിയെ കാതോർത്തു. കനത്ത നിശബ്ദത മാത്രം.
അതുവരെ കേട്ട ശബ്ദത്തിന്റെ സ്രോതസ് അവിടെ അല്ലാ എന്ന് മനസിലായി. പതിയെ എതിർവശത്തെ വാതിലിനുനേരെ നീങ്ങി. അതേ ശബ്ദം അവിടുന്ന് തന്നെയാണ്. ഉറക്കെ വിളിച്ചുനോക്കി ബഹളംവെച്ചുനോക്കി. ആരെങ്കിലും ആ വാതിൽ തുറന്ന് പുറത്തു കടക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ കുറെ നോക്കി എല്ലാം വിഫലമായി.എത്ര സമയം ആ ഇടനാഴിയിൽ ചിലവിട്ടുവെന്നറിയില്ല. പതിയെ ഇടനാഴിയിലൂടെ നടക്കുവാൻ തുടങ്ങി. വേറെ ഏതെങ്കിലും വാതിലുകളുണ്ടെങ്കിലോ. പുറത്തുകടകാമല്ലോ. കുറെ നടന്നു കഴിഞ്ഞപ്പോൾ കണ്ടു പിന്നെയും രണ്ടു വാതിലുകൾ. പൂട്ടിയിരികയാണ്. ഏറെ നേരം നടന്ന ശേഷമാണ് മനസിലായത് ഞാൻ വീണ്ടും വീണ്ടും നടന്നു ഒരേ സ്ഥലതുതന്നെയാണ് എത്തിച്ചേരുന്നെതെന്ന്.
കാഴ്ചകൾക്ക് പിന്നെയും വ്യക്തത കൈവന്നു. അപ്പോളാണ്  വാതിലിനു മുകളിലെ കൈയെഴുത്ത് കാണുന്നത്. നിശബ്ദ വാതിലിനു മേലെ "മരണം" എന്നും ശബ്ദ മുഖരിതമായ വാതിലിനു മീതെ "ജീവിതം" എന്നും.
ആരോ തമാശ കാണിച്ചതുപോലെയാണ് തോന്നിയത്. ഒരിടാനാഴിയിൽ അടച്ചിട്ടിട്ട് മുകളിൽ രണ്ടു ഫലകങ്ങൾ വെച്ചിരിക്കുന്നു.
പ്രതീക്ഷയുടെ പുറത്തു പിന്നെയും ഇടനാഴിയിലൂടെ നടക്കുവാൻ തുടങ്ങി. പെട്ടെന്ന് ശബ്ദങ്ങൾക് മൂർച്ചയേറിയതുപോലെ. തിരിഞ്ഞു നോക്കി. ദൂരെ 2 വാതിലുകളിൽ ഒന്ന് തുറന്ന് ഒരാൾ അകത്തേക്ക് പ്രവേശിക്കുന്നു. ഞാൻ ഉറക്കെ വിളിച്ചുകൊണ്ട് അങ്ങോട്ടെക് ഓടി. അയാൾ പക്ഷെ എന്റെ വിളി കേൾക്കുന്നമട്ടില്ല. ഓടിയിട്ടും ഓടിയിട്ടും ഇടനാഴി അവസാനിക്കാത്ത പോലെ. ഒരുവിധം ഓടിയെത്തിയപ്പോഴേക്കും ജീവിതത്തിന്റെ വാതിൽ അടഞ്ഞുപോയിരുന്നു. ഒന്ന് തിരിഞ്ഞ നിമിഷത്തിൽ അയാൾ കയറി മരണത്തിന്റെ വാതിലും അടഞ്ഞു. ഇടനാഴിയിൽ വീണ്ടും ഇരുൾ നിറഞ്ഞു.. കരഞ്ഞുതളർന്നു ഉറങ്ങിപ്പോയി ഞാൻ.. എപ്പോളോ പെയ്ക്കിനാവു കണ്ടു ഞെട്ടിയെഴുന്നേറ്റു ചുറ്റും നോക്കി. സ്വപ്നമായിരുന്നുവോ എല്ലാം..? ഒന്ന് ശെരിക് നോക്കിയപ്പോൾ മനസ്സിലായി... സ്വപ്നമല്ല.. എനിക് ഇരുവശവും തുറകനാകാത്ത 2 വാതിലുകൾ ഇപോളുമുണ്ട്.. ജീവിതവും മരണവും...

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars