Saturday 16 March 2019

ഇനിയും..

പൂത്തുലഞ്ഞു നിൽക്കുന്ന പൂമരവും വാകപെയ്ത വഴിയൊരങ്ങളും പെയ്തൊഴിഞ്ഞ സായാഹ്നങ്ങളും ഇന്നോർമകളുടെ ഇടയിലാണ്..അലതല്ലുന്ന കടലിനോളം ഇരമ്പം മനസ്സിൽ ഉണ്ടായിട്ടും ഒരിക്കൽ പോലും തിരികെ വരണമെന്ന് തോന്നിയിട്ടില്ല ഈ ഇടത്തേക്ക്.. നൊമ്പരങ്ങൾ നൽകുന്ന ഓര്മകളാണെല്ലോ നിന്റെ പേരിനൊപ്പം മനസ്സിൽ പൊന്തി വരുന്നത്. കാലങ്ങളെ സാക്ഷിയാക്കി  നിന്റെ കഴുത്തിൽ അണിയിച്ചു കാണാൻ ഞാൻ ആഗ്രഹിച്ചിരുന്ന താലിയിപ്പോളും പഴയ ആമാട പെട്ടിയിൽ സുരക്ഷിതമായിട്ടുണ്ട്.. നിനക്കുവേണ്ടി കരുതിയ സ്വപ്നങ്ങളും അതിനൊപ്പം ഇരുന്നു വീർപ്പുമുട്ടുന്നുണ്ടാകാം.. ഒരു വാക്ക് പോലും പറയാതെ ഒന്ന് തിരിഞ്ഞു കൂടി നോക്കാതെ മരണത്തിനൊപ്പം നീ യാത്ര പോയില്ലേ.. നിന്നെ കാത്തു ഞാൻ ഉണ്ടെന്ന് ഒന്ന് ഓർക്കുക പോലും ചെയ്യാതെ.. കാലം സാക്ഷിയായത് എന്റെ വിരഹത്തിനല്ലേ.. ഒറ്റപ്പെട്ടു പോയ ഞാനും ഓർമകളും ഒരിക്കൽ കൂടെ വന്നെത്തി നിൽക്കുന്നത് ഒരിക്കലും വന്നു ചേരരുത് എന്നാഗ്രഹിച്ച ഈ ഇടത്തു തന്നെയാണ്.. ഇവിടെ ഈ വാക പെയ്യുമ്പോൾ ഇപ്പോളും എന്റെ കയ്യിൽ കൈ കോർത്തു നടന്ന നിന്നെ എനിക് കാണാം.. നിന്റെ സ്വരമെനിക്ക് കേൾകാം. പെയ്തിറങ്ങുന്ന സന്ധ്യകളിൽ നീ വരുമെന്ന പ്രതീക്ഷയിൽ ഞാൻ ഇപ്പോളും കാത്തിരിക്കാറുണ്ട് കാരണം കഴിഞ്ഞതൊക്കെ ഒരുപക്ഷേ വെറും ദുഃസ്വപ്നം മാത്രമാണെങ്കിലോ..

Wednesday 16 January 2019

യാത്ര

അരവങ്ങളോ ആഘോഷങ്ങളോ ആർപ്പുവിളികളോ ഇല്ലാതെ മരണമെത്തുന്നത് ഞാൻ കാണുന്നുണ്ട്.. പെയ്തു തീർന്ന ദിനരാത്രങ്ങൾ ഒരു ഓർമ പോലും ശേഷിപ്പിക്കാതെ കടന്നു കളയാൻ ശ്രമിക്കുന്നപോലെ.. മരണത്തിന്റെ മുഖം വളരെ ശാന്തമായിരുന്നു..വളരെ സുന്ദരവും. പടർന്നു പന്തലിച്ച ആകാശത്തിന്റെ നിഴലിൽ ഓരോര്മപ്പെടുത്തൽ കൊണ്ടുപോലും ആരെയും വേദനിപ്പിക്കാതിരിക്കാൻ ഞാൻ യാത്രയാവുകയാണ് മരണത്തിനൊപ്പം.. നിന്നെപ്പറ്റിയുള്ള കുറച്ചോർമകളെങ്കിലും ഞാൻ ഒപ്പം കരുതിക്കോട്ടെ ഞാനും പ്രണയിച്ചിരുന്നു എന്ന ഓരോർമാക്കായി..

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars