പൂത്തുലഞ്ഞു നിൽക്കുന്ന പൂമരവും വാകപെയ്ത വഴിയൊരങ്ങളും പെയ്തൊഴിഞ്ഞ സായാഹ്നങ്ങളും ഇന്നോർമകളുടെ ഇടയിലാണ്..അലതല്ലുന്ന കടലിനോളം ഇരമ്പം മനസ്സിൽ ഉണ്ടായിട്ടും ഒരിക്കൽ പോലും തിരികെ വരണമെന്ന് തോന്നിയിട്ടില്ല ഈ ഇടത്തേക്ക്.. നൊമ്പരങ്ങൾ നൽകുന്ന ഓര്മകളാണെല്ലോ നിന്റെ പേരിനൊപ്പം മനസ്സിൽ പൊന്തി വരുന്നത്. കാലങ്ങളെ സാക്ഷിയാക്കി നിന്റെ കഴുത്തിൽ അണിയിച്ചു കാണാൻ ഞാൻ ആഗ്രഹിച്ചിരുന്ന താലിയിപ്പോളും പഴയ ആമാട പെട്ടിയിൽ സുരക്ഷിതമായിട്ടുണ്ട്.. നിനക്കുവേണ്ടി കരുതിയ സ്വപ്നങ്ങളും അതിനൊപ്പം ഇരുന്നു വീർപ്പുമുട്ടുന്നുണ്ടാകാം.. ഒരു വാക്ക് പോലും പറയാതെ ഒന്ന് തിരിഞ്ഞു കൂടി നോക്കാതെ മരണത്തിനൊപ്പം നീ യാത്ര പോയില്ലേ.. നിന്നെ കാത്തു ഞാൻ ഉണ്ടെന്ന് ഒന്ന് ഓർക്കുക പോലും ചെയ്യാതെ.. കാലം സാക്ഷിയായത് എന്റെ വിരഹത്തിനല്ലേ.. ഒറ്റപ്പെട്ടു പോയ ഞാനും ഓർമകളും ഒരിക്കൽ കൂടെ വന്നെത്തി നിൽക്കുന്നത് ഒരിക്കലും വന്നു ചേരരുത് എന്നാഗ്രഹിച്ച ഈ ഇടത്തു തന്നെയാണ്.. ഇവിടെ ഈ വാക പെയ്യുമ്പോൾ ഇപ്പോളും എന്റെ കയ്യിൽ കൈ കോർത്തു നടന്ന നിന്നെ എനിക് കാണാം.. നിന്റെ സ്വരമെനിക്ക് കേൾകാം. പെയ്തിറങ്ങുന്ന സന്ധ്യകളിൽ നീ വരുമെന്ന പ്രതീക്ഷയിൽ ഞാൻ ഇപ്പോളും കാത്തിരിക്കാറുണ്ട് കാരണം കഴിഞ്ഞതൊക്കെ ഒരുപക്ഷേ വെറും ദുഃസ്വപ്നം മാത്രമാണെങ്കിലോ..
Saturday, 16 March 2019
Subscribe to:
Post Comments (Atom)
some favourites
ഗുൽമോഹർ
ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...
populars
-
മനസ്സിന്റെ ആഴങ്ങളിൽ പല മണിച്ചെപ്പുകളിലായ് സൂക്ഷിച്ച ഒരു പിടി ഓർമ്മകളുമായ് ഞാൻ നിനക്കായ് കാത്തിരിക്കുകയായിരുന്നു.. മയിൽപ്പീലി കൊണ്ട് ചാലിച്ച ...
-
കൊഴിഞ്ഞു പോയ ദിനങ്ങളുടെയും കഴിഞ്ഞുപോയ കാലത്തിന്റെയും കണക്കെടുപ്പ് നടത്താൻ ഒരു പുതുവത്സരം കൂടി ഇതാ വന്നു ചേർന്നിരിക്കുന്നു.. നഷ്ടപ്പെടുത്തി...
-
രാത്രിമഴ തോർന്നു ഒരു പുതിയ യാമവും ഉണർന്നു പുതുനിശാഗന്ധി തൻ സുഗന്ധം പടർന്നൊഴുകുമി രാത്രിയും കഴിഞ്ഞു രാത്രിതൻ ഇരുളിനെ പകുത്തു പ്രഭാതവും വരിക...
No comments:
Post a Comment