Saturday 12 November 2016

പോരാട്ടം

ചുവപ്പിൽ മുങ്ങി നിൽക്കുന്ന മാനത്തേക്ക് ഉയർന്ന് പാറുന്ന പറവക്കൂട്ടങ്ങൾ പോലും നിശബ്ദത പാലിച്ച സായാഹ്നത്തിൽ വല്ലാതെ കലുഷിതമായ മനസുമായി ആകാലങ്ങളിലേക്ക് മിഴി പായിച്ചു നിൽക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയിരിക്കുന്നു വല്ലാതെ. മരണവുമായുള്ള പോരാട്ടത്തിൽ ഒട്ടനേകം പരിക്കുകൾ വന്നു ചേർന്നു. തോറ്റു കൊടുക്കാൻ മനസ്സനുവദിക്കത്ത്തുകൊണ്ടു ഇപ്പോളും പോരാടികൊണ്ടിരിക്കുന്നു. തിരിച്ചറിവുകളുടെ കാലമായിരുന്നു ഈ സമയമത്രെയും. എന്നെ സ്നേഹിച്ചവരെയും അത് അഭിനയിച്ചവരെയും ഇപ്പോ എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. രോഗം എന്റെ ആരോഗ്യവും ഓജസ്സും കവർന്നെടുത്തപ്പോൾ ശോഷിച്ചുപോയ ബന്ധങ്ങളുണ്ട്. നിലനിൽക്കുന്ന സ്നേഹത്തിന്റെ വില എനിക്കിപ്പോൾ അറിയാം. ഈ പോരാട്ടത്തിന്റെ അവസാനം വിജയം കാണാൻ ഞാൻ ഉണ്ടാകുമെന്ന് ഉറപ്പില്ല. എങ്കിലും ഇന്നി കാൻസർ സെന്ററിലേ ചില്ലു മുറിയിൽ ഏകയായി ഇരിക്കുമ്പോൾ ക്യാൻസർ സമ്മാനിച്ച വേദനകളും നഷ്ടപ്പെട്ടുപോയ ഓർമകളും ആണ് കൂട്ട്. വേദനകൊണ്ട് ഉറക്കം നഷ്ടപ്പെട്ട ഒരുപാട് ദിവസങ്ങളിലെ ക്ഷീണവും മരുന്നുകളുടെ ആലസ്യവും. ഞാൻ ഇനി ഉറങ്ങട്ടെ. ഒരിക്കലും ഉണരാതിരുന്നെങ്കിൽ എന്നെനിക്കു ആഗ്രഹമുണ്ട് പക്ഷെ എനിക്കു വേണ്ടി, എന്റെ മടങ്ങി വരവിനു വേണ്ടി കാത്തിരിക്കുന്നവരെ എനിക്ക് ഇനിയും കാണണം. വിധി നിർണയിക്കുന്ന ന്യായാധിപൻ അതും തീരുമാനിക്കട്ടെ.

1 comment:

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars