Monday 23 October 2017

ഓർമകളിലേക്ക്

"മോളിവിടെ ആരുടെയെങ്കിലും വീടന്വേഷിച്ചു നിക്കയാണോ?" ഓർമകളിൽ നിന്നുണർത്തിയത് ആ ചോദ്യം ആയിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ പ്രായമായ ഒരു സ്ത്രീ എന്നെ സംശയത്തോടെ നോക്കി നിൽക്കുന്നു. "ഇവിടെ ഈ വാസന്തി ടീച്ചറിന്റെ വീടേതാ?" ചോദ്യം അവരെ അത്ഭുദപ്പെടുത്തിയപോലെ.
"മോൾക് എങ്ങനാ എന്നെ പരിചയം?" ഇത്തവണ അത്ഭുദപ്പെട്ടത് ഞാൻ ആയിരുന്നു.
കാലം ഒരുപാട് പുറകോട്ട് പോയപോലെ. കൊച്ചു ഗ്രാമത്തിൽ നിന്ന് സിറ്റിയിലെ വൻകെട്ടിടങ്ങൾക്കിടയിലേക്ക് പറിച്ചുനടുമ്പോൾ ഒരുപാട് ഓർമകളെ കൂടെകൂട്ടാനുമാത്രം പ്രായമില്ലാരുന്നു എനിക്ക്. പഠിച്ചതും വളർന്നതും നഗരത്തിൽ ആയിരുന്നു എങ്കിലും,മനസിൽ നിറയെ അമ്മ പറഞ്ഞു തന്നിട്ടുള്ള സ്വന്തം നാടിനെ പറ്റിയുള്ള സങ്കല്പങ്ങൾ ആയിരുന്നു.
ഒരുപാട് ദൂരത്തോളം പടർന്നുകിടക്കുന്ന പാടങ്ങളും കൃഷിസ്ഥലങ്ങളും ,ഒരുപാട് നല്ല ആളുകളുമുള്ള എന്റെ ഗ്രാമം. മുത്തശിയുടെ മരണശേഷം ഉള്ളതെല്ലാം വിറ്റുപെറുക്കി അച്ഛൻ ഞങ്ങളേയും കൂട്ടി നഗരത്തിലേക്ക് മാറി. പക്ഷെ അമ്മയുടെ ഓർമകളിലൂടെ ഞാൻ സ്ഥിരമായി കാണാറുണ്ടായിരുന്നു എന്റെ വീടും നാടും കൂട്ടുകാരെയുമെല്ലാം.
പടർന്നുകിടന്ന നാലുകെട്ടും മുറ്റത്ത് തലയുയർത്തി നിൽക്കുന്ന തേൻമാവും നടന്നാലും തീരാത്ത പാടവരമ്പും എല്ലാറ്റിനുമുപരി എന്റെ കളികൂട്ടുകാരിയും.
അമ്മയുടെ ഒപ്പം ജോലി ചെയ്തിരുന്ന വാസന്തി ടീച്ചറുടെ മോളാണ്. നിള. എന്റെ സമപ്രായം കൂടാതെ അയൽകാരിയും.
പലപ്പോഴും തിരികെ വരണമെന്ന് മനസ് കൊതിച്ചിട്ടുണ്ടെങ്കിലും അച്ഛന്റെ ജോലിത്തിരക്കും, എന്റെ പഠനവും എലാം കൂടെ ഒന്നിനും സമയം ഇല്ലാണ്ടാക്കി. മനസ്സിൽ അമ്മ വളർത്തി തന്ന ഓർമകളാണ് എന്നെ എഴുത്തിലേക്ക് വഴിതിരിച്ചു വിട്ടത്.
ആദ്യം ഒക്കെ ഒരുപാട് എതിർപ്പുണ്ടായിരുന്നു. പഠിപ് ഉള്ള കുട്ടി അല്ലെ, നല്ല ജോലി വല്ലതും നോക്കികൂടെ, എഴുത്തിന്റെ പുറകെ പോയി സമയം കളയണോയെന്നു. അമ്മ ആയിരുന്നു സപ്പോർട്ട്.
ആദ്യ പുസ്തകം വിജയമായതോടെ എല്ലാരുടെയും വായടഞ്ഞു. അപ്പോളും നാട് കാണണമെന്ന് ഉള്ള ആഗ്രഹം മാത്രം മിച്ചമായി. അങ്ങനെ ആണ് ഇവിടെ എത്തിയത്. അമ്മ പറഞ്ഞു കേട്ടതിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു. ഒരുപാട് പുതിയ വീടുകളും മാറിയ ചുറ്റുപാടുമൊക്കെ. ആകെ പരിചയം ഒരു പേര് മാത്രമാണ്. വാസന്തി ടീച്ചർ.
കണ്മുന്നിൽ നിൽക്കുന്ന ആളാണ് അമ്മയുടെ പ്രിയകൂട്ടുകരിയെന്നു വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നി. ഒരുപാട് പ്രായമായ ആരെയോപോലെ.
എന്നെ അറിയാത്തതു കൊണ്ടുതന്നെ ഔപചാരികമായി ഒരു പരിചയപ്പെടുത്തൽ വേണമല്ലോ.
"ഞാൻ ഇവിടെ പണ്ട് വില്ലേജ് ഓഫീസർ ആയിരുന്ന മുരളീടെ മോളാണ്",
"ശ്രീദേവി ടീച്ചേർടെയോ? മീരമോളാണോ." ആശ്ചര്യപ്പെട്ടത് ഞാൻ ആണോ അവരാണോയെന്നു കൃത്യമായി മനസിലായില്ലെങ്കിൽ കൂടി ഒരു കാര്യം ബോധ്യപ്പെട്ടു. അമ്മയെ പോലെ ഇപ്പോളും ഇവരും ഓർത്തിരിക്കുന്നുണ്ട് ഒരുപാട് കാര്യങ്ങൾ.
നീണ്ടുനിന്ന സംഭാഷണങ്ങൾ മുഴുവൻ ഓർമകളിലൂടെ ഒരു തിരനോട്ടമായിരുന്നു. നിളയെ കാണാൻ ഒരുപാട് കൊതിച്ചെങ്കിലും കല്യാണം കഴിഞ്ഞു ദൂരെ ആണ് താമസം എന്നു അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. ഒടുവിൽ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ടീച്ചേർടെ കണ്ണു നിറഞ്ഞ് ഇരിക്കുന്നു. "മോൾ ഞങ്ങളെയൊക്കെ ഓർക്കുവെന്നു ഒന്നും വിചാരിച്ചെതെയില്ല. വന്നു കാണാൻ തോന്നിയല്ലോ. ഒരിക്കൽ ശ്രീദേവിയെയും കൂട്ടി വരണം മോൾ."
മനസ്സു നിറഞ്ഞു തിരികെ പോകുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ബസ്സിൽ ഇരുന്ന്  ഓര്മകൾക്കിടയിലെപ്പോഴോ ഞാൻ ഉറകത്തിലേക് വഴുതിവീണു. മഴയപ്പോൾ എനിക് ചുറ്റും നൃത്തം വെയ്കുന്നുണ്ടായിരുന്നു..

2 comments:

  1. നിന്റെ വാക്കുകൾക്കു ജീവനുണ്ട് nathaniya.ഇനിയും ജീവരശ്മികൾ നിന്റെ തൂലികയിൽ നിന്നും പ്രസരിക്കട്ടെ

    ReplyDelete

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars